Showing posts with label പ്രേമഗീതം. Show all posts
Showing posts with label പ്രേമഗീതം. Show all posts

Sunday, November 11, 2007

ഇണ

നീ ആദ്യം മകളായിരുന്നു.
പിന്നെ സഹോദരി.
തുടര്‍ന്ന് ഭാര്യയും അമ്മയും.
എങ്കിലും നീ ഒന്നറിയുക.
നീ എന്നും എന്റെ ഇണ മാത്രമാണ്.

വിരുന്ന്

ഇന്നലെ എന്റെ കിനാവില്‍
ദൈവം നല്‍കിയ ഉടയാടയുടെ വിശുദ്ധിയുമായി
മറകളേതുമില്ലാതെ നീ വന്നു.
ആടയാഭരണങ്ങളില്ലാത്ത നിന്റെ ശരീരം
പൂത്തുലഞ്ഞ ഉദ്യാനം.
നിന്റെ അവയവങ്ങള്‍
മദഗന്ധം ചുരത്തുന്ന വിശുദ്ധപുഷ്പങ്ങള്‍.
സസ്യലതാദികളും പുഷ്പഫലങ്ങളും നിറഞ്ഞ
കൊതിപ്പിക്കുന്ന ഭൂപ്രദേശം.
നീ സ‌മൃദ്ധമായ അത്താഴവിരുന്നൊരുക്കി
എന്നെ കാത്തിരിക്കുമ്പോള്‍
ഞാന്‍ അതവഗണിക്കുന്നതെങ്ങനെ?

Saturday, November 10, 2007

കാമമോഹിതന്‍

കണ്ടു കണ്ടു രമിച്ചു തീര്‍ക്കണമെന്ന മോഹവുമായി ഞാന്‍
കാത്തു കാത്തൊരുപാടുകാലം തള്ളി വിട്ടതറിഞ്ഞുവോ?

കണ്ണു ചിമ്മാതെന്നെനോക്കുകയെന്റെ കണ്ണുകള്‍ കാണുക
എന്നെയങ്ങനെനോക്കി നോക്കിയെനിക്കു നീ കണിയാകുക.

നീയുമായി രമിക്കലെന്നതാസാദ്ധ്യമെന്നറിയുമ്പൊഴും
സ്പര്‍ശമില്ലാതകലെനിന്നു നിനക്കു സാദ്ധ്യമതൊക്കെയും

ബാഹ്യമായൊരുപാടു കാതമകന്നു നീ നില കൊണ്ടതും
നിന്റെ വശ്യതരംഗമെന്നുടെയുള്ളിലേക്കു തറഞ്ഞതും

കണ്ണെടുക്കാതെന്നെ നോക്കിയെനിക്കു മൂര്‍ഛ വരുത്തുക
പൂര്‍ണമായൊരു മൂര്‍ഛയേകി മറഞ്ഞുപോയവള്‍ നീ തന്നെ.

Thursday, November 8, 2007

ഏപ്രില്‍‌രാവ്

നെഞ്ചിലെ കുങ്കുമപ്പാടില്‍

നിന്റെ ചുംബനത്തിന്റെ വസന്തം.

ഒരു ചെപ്പു കുങ്കുമം

ഉള്ളില്‍ തട്ടി മറിഞ്ഞുവീണു.

നിന്റെ വിയര്‍ത്ത വിരല്‍ത്തുമ്പുകള്‍

മുടിയിഴകളില്‍ നിന്നും

ചുണ്ടുകളില്‍ വന്നു തടഞ്ഞു.

നീ വിയര്‍ത്തു ചുവന്നു.

നിന്റെ വിയര്‍പ്പിന് വശ്യഗന്ധം.

അതിന് അഗ്നിയുടെ ചൂട്,ദാഹം.
ഒരു കര്‍പ്പൂരമായി
ആ വിയര്‍പ്പില്‍ ഞാനലിഞ്ഞു.
വെളിച്ചമുള്ള രാത്രിയില്‍
ഞാന്‍ വീണ മീട്ടിയപ്പോള്‍
വിളക്കണച്ച് കറുത്ത ഇരുട്ടില്‍
നീ ആസക്തിയോടെ എന്നെ പ്രേമിച്ചു.
ഞാനുണര്‍ന്നപ്പോള്‍
നീ കരഞ്ഞുകൊണ്ടു തടഞ്ഞു.
ഞാന്‍ പറഞ്ഞു:എനിക്കു വിശക്കുന്നു.
നീ പറഞ്ഞു:എനിക്കും.പക്ഷെ നമുക്ക് പട്ടിനി കിടക്കാം.
പട്ടിണിയും പ്രേമവും-നല്ല കോമ്പിനേഷന്‍.
നിനക്കായി നല്‍കാന്‍ എന്റെ പക്കല്‍
കലര്‍പ്പില്ലാത്ത സ്നേഹം മാത്രം.
പൂക്കാത്ത കാടുകള്‍ മാത്രം.
നാം പട്ടിണിയിലും പ്രണയം മറക്കരുത്.
ചെടികള്‍ പൂക്കാന്‍ അനുവദിക്കുകയുമരുത്.

Wednesday, November 7, 2007

ഉടല്‍

ഉടലൊരു കടലാണ്
കടലാകെ അലകളാണ്
കടല്‍ മധ്യത്തില്‍
ഒരു മൈനാകമുയരുന്നു
ഉടല്‍ പാലാഴിയാകുന്നു.

Tuesday, November 6, 2007

കാമസമ്മാനം

തൂവെള്ള കടലാസില്‍
ചുവപ്പുമഷികൊണ്ട്
ഒരു ത്രികോണം.
ത്രികോണമധ്യത്തില്‍
വിശുദ്ധ മനസ്സോടെ
നിന്നെമാത്രം ധ്യാനിച്ച്
ഞാന്‍ സൃഷ്ടിച്ചെടുത്ത
വെളുത്ത രേതസ്.
ഉടല്‍ വാറ്റിയെടുത്ത്
ഞാനയയ്ക്കുന്ന ഈ സ്നേഹച്ചാറ്
നീ തിരസ്ക്കരിക്കരുതേ.
ഇതില്‍ കൂടുതലായി
എനിക്ക് എന്നെ വെളിപ്പെടുത്താനാവില്ല.