Thursday, November 8, 2007

ഏപ്രില്‍‌രാവ്

നെഞ്ചിലെ കുങ്കുമപ്പാടില്‍

നിന്റെ ചുംബനത്തിന്റെ വസന്തം.

ഒരു ചെപ്പു കുങ്കുമം

ഉള്ളില്‍ തട്ടി മറിഞ്ഞുവീണു.

നിന്റെ വിയര്‍ത്ത വിരല്‍ത്തുമ്പുകള്‍

മുടിയിഴകളില്‍ നിന്നും

ചുണ്ടുകളില്‍ വന്നു തടഞ്ഞു.

നീ വിയര്‍ത്തു ചുവന്നു.

നിന്റെ വിയര്‍പ്പിന് വശ്യഗന്ധം.

അതിന് അഗ്നിയുടെ ചൂട്,ദാഹം.
ഒരു കര്‍പ്പൂരമായി
ആ വിയര്‍പ്പില്‍ ഞാനലിഞ്ഞു.
വെളിച്ചമുള്ള രാത്രിയില്‍
ഞാന്‍ വീണ മീട്ടിയപ്പോള്‍
വിളക്കണച്ച് കറുത്ത ഇരുട്ടില്‍
നീ ആസക്തിയോടെ എന്നെ പ്രേമിച്ചു.
ഞാനുണര്‍ന്നപ്പോള്‍
നീ കരഞ്ഞുകൊണ്ടു തടഞ്ഞു.
ഞാന്‍ പറഞ്ഞു:എനിക്കു വിശക്കുന്നു.
നീ പറഞ്ഞു:എനിക്കും.പക്ഷെ നമുക്ക് പട്ടിനി കിടക്കാം.
പട്ടിണിയും പ്രേമവും-നല്ല കോമ്പിനേഷന്‍.
നിനക്കായി നല്‍കാന്‍ എന്റെ പക്കല്‍
കലര്‍പ്പില്ലാത്ത സ്നേഹം മാത്രം.
പൂക്കാത്ത കാടുകള്‍ മാത്രം.
നാം പട്ടിണിയിലും പ്രണയം മറക്കരുത്.
ചെടികള്‍ പൂക്കാന്‍ അനുവദിക്കുകയുമരുത്.

2 comments:

സഞ്ജയന്‍ said...

നിന്റെ വിയര്‍പ്പിന് വശ്യഗന്ധം....

ദിലീപ് വിശ്വനാഥ് said...

നല്ല വരികള്‍. കവിതകളെല്ലാം ഒരേ വിഷയമയല്ലോ സംസാരിക്കുന്നത്?