Thursday, November 22, 2007

മുറുക്കാനും മരണവും

ഞാന്‍ മുറുക്കുന്നു.
നാലുംകൂട്ടി ചവച്ചു തുപ്പുന്നു.
ജീവിതം നല്‍കിയ
കയ്പേറിയ അനുഭവങ്ങളാണ്
ഞാന്‍ ചവച്ചു തുപ്പുന്നത്.
അതുകൊണ്ടാണതിന്
ചോരയുടെ നിറം.

ഒരുനാള്‍ ഭാര്യ പറഞ്ഞു:
നിങ്ങളിങ്ങനെ
ഇഞ്ചിഞ്ചായി മരിക്കുന്നതില്‍
എനിക്കു സങ്കടമുണ്ട്‌.
ഏതെങ്കിലും വിഷം കഴിച്ച്
ഒറ്റയടിക്കു മരിച്ചുകൂടേ?

എനിക്കു ബോധോദയം.
ഇത്രനാളും എന്റെ മരണശേഷമുള്ള
അവളുടെ അവസ്ഥയോര്‍ത്ത്
ഉത്കണ്ഠയുണ്ടായിരുന്നു.
അത് മാറിക്കിട്ടി.
എന്റെ മരണം കാത്തിരിക്കുന്ന
അവള്‍ക്ക്
ആ അവസ്ഥ ഒരു പ്രശ്നമാകില്ലെന്ന
സന്തോഷത്തോടെ
ഞാന്‍ അവളുടെ നിര്‍ദേശം
ശിരസാ വഹിച്ചു.

3 comments:

മുക്കുവന്‍ said...

ഒന്നുകൂടി ആലോചിച്ചിട്ട് പോരെ സോദരാ..

ദിലീപ് വിശ്വനാഥ് said...

നന്നായി.

Sethunath UN said...

"എഴുതിയത്" കൊള്ളാം.